Monday, July 15, 2013

കുടജാദ്രി





       

              ന്താണ് സംഭവിച്ചതെന്ന് വ്യക്തമായിരുന്നില്ല.ബൈക്ക് ഇടതുവശത്തേക്ക്  പാളി വീണു.     മീനെണ്ണയും ചെളിയും കൂടിച്ചേര്‍ന്ന വഴുക്കലില്‍ , ഞാനും ഒന്നുരുണ്ട്  നീങ്ങി. ഏതോ ഒരു വണ്ടിയുടെ വെളിച്ചത്തില്‍ മഴയില്‍ കുളിച്ചു ഞങ്ങള്‍ മൂന്നുപേര്‍ ....ബൈക്കിനടിയില്‍ പെട്ട കാല്‍ വലിച്ച് എടുത്തുകൊണ്ട് വിജേഷ് ......  " എന്താ ഇപ്പോള്‍ സംഭവിച്ചത്?"

ജീവിതത്തിലാദ്യമായി  ബൈക്കില്‍ നിന്ന് വീണ വിക്ടോറിയ കിടു കിടാ വിറച്ചുസ്വതവേ പതിഞ്ഞ ശബ്ദത്തില്‍ വിറയല്‍ മിക്സ്‌ ചെയ്ത് " ഏട്ടാ വല്ലതും പറ്റിയോ?" എന്ന് ചോദിക്കുന്നു. പെട്രോളിന്റ്റെ ഗന്ധം അന്തരീക്ഷത്തില്‍ പടരുന്നു..... 






              ചെങ്ങളായിലെ  വീട്ടില്‍ നിന്നും കുടജാദ്രിയിലെക്കുള്ള  യാത്രയിലെ അവിസ്മരണീയ നിമിഷങ്ങലാണിവ. ബൈക്ക് യാത്രയില്‍ പറ്റാവുന്ന  ഒരബദ്ധം.....വിജേഷ് ഇത്തിരി അധികം അത്മവിശ്വാസത്തിലായിരിക്കാംഞാന്‍ മുന്‍പിലെ വെള്ളക്കെട്ട് കണ്ടു ഒന്ന് ചവിട്ടിയതാ   . വിജേഷ് ചവിട്ടിയോ- ഇനി അഥവാ മീനെണ്ണയും മഴവെള്ളവും ചേര്‍ന്ന വഴുക്കുന്ന റോഡില്‍ തെന്നിയതോ! അറിയില്ല! എന്തായാലും ചോര കിനിയുന്ന കാല്‍മുട്ട് തടവികൊണ്ട്‌ എഴുന്നേറ്റപ്പോഴും നിലത്തു വീണ ബൈക്ക് നിവര്‍ത്തി വെക്കുമ്പോഴും മനസ്സില്‍ ഒരു പ്രാര്‍ത്ഥനയെ ഉണ്ടായിരുന്നുള്ളു.... യാത്ര മുടങ്ങരുതെ....മൂകംബികാ ദേവിയുടെ  അനുഗ്രഹം...യാത്ര മുടങ്ങിയില്ല. 



  ഒരു നല്ല സാഹസിക ബൈക്ക്‌യാത്രയെ കുറിച്ച് ആലോചിച്ചപ്പോള്‍ ആദ്യം മുന്‍പില്‍ വന്നത് കുടജാദ്രിയായിരുന്നു... കാട്ടുമുല്ലകള്‍പൂത്തുലഞ്ഞു നില്‍കുന്ന വനം.....
 കോട മഞ്ഞ് നിറഞ്ഞ മൊട്ടകുന്നുകള്‍..... വെല്ലുവിളിക്കുന്ന റോഡുകള്‍..........രണ്ടോ മൂന്നോ ദിവസം കൊണ്ട് പോയി വരാവുന്ന ദൂരം.. പിന്നെന്തിനു താമസിപ്പിക്കണം....     
     
            യാത്ര പ്ലാന്‍  ചെയ്തപ്പോള്‍ ഞങ്ങള്‍ കുറേപേര്‍ ഉണ്ടായിരുന്നു. സ്റ്റാര്‍ട്ട്‌ ചെയ്യാന്‍ ഞങ്ങള്‍ മുന്നുപേര്‍ ആയി ചുരുങ്ങി. സണ്‍ നെറ്റ്‌വര്‍ക്ക് ടെക്നിഷ്യന്‍ വിജേഷ് .,ഞാന്‍ ഭാര്യ വിക്ടോറിയ. എത്തി ചേരേണ്ട ദൂരവും സമയവും പ്ലാന്‍ ചെയ്തിരുന്നുവെങ്കിലും അപ്രതീക്ഷിതമായ മഴയും റോഡിലെ കുഴികളും തദ്വാരാ വന്ന അപകടവും മംഗലാപുരത്ത് ഒന്‍പതു മണിക്കെത്തി ചേരേണ്ട ഞങ്ങളെ പന്ത്രണ്ടു മണിക്ക് എത്തിച്ചു.അവിടെ റൂം അറേഞ്ച് ചെയ്തു സുഹൃത്ത് ഡോക്ടര്‍:::::: ജിബിനും കുട്ടുകാരും ഞങ്ങളെയും കാത്തിരിക്കുന്നുണ്ടായിരുന്നു.
         രാവിലെ  സുഖകരമായ ഉറക്കം കുടഞ്ഞുകളഞ്ഞു...ഇന്നലത്തെ വീഴ്ച.... വിശദീകരിക്കുന്നില്ല....കാല്കൈ കഴുത്ത് ഇരുന്നു ചെയ്യേണ്ട പ്രാഥമിക കാര്യങ്ങള്‍  ഇരുന്നതു പോലെ ചെയ്തു. അല്ലെങ്കിലും നമുക്ക് കുറച്ചു കൂടുതല്‍ കിട്ടണം...! ഞാനാണല്ലോ ക്യാപ്റ്റന്‍!...........     “വണ്ടിയിലെടുത്ത firstaid എന്തായാലും വേസ്റ്റ് ആയില്ല”. കാല്‍മുട്ടിലെ മുറിവില്‍ ഒഴിച്ച hydrogen peroxide പതഞ്ഞുയരുന്നത് തുടച്ചുകൊണ്ട് ഡോക്ടര്‍ റിജോയ് പറഞ്ഞു.

         അഞ്ചു മണിക്ക് വീണ്ടും ബൈക്കില്‍ .... 180 km ആണ് കുടജദ്രിയിലെക്കുള്ള ദൂരം. മംഗലാപുരം- ഉടുപ്പി-കൊല്ലൂര്‍ . ഒരു ചായ കുടിക്കാന്‍ വണ്ടി നിര്‍ത്തി. പിന്നെ  നേരെ കൊല്ലൂര്‍ക്ക്. അവിടെ എട്ടു മണിക്കെത്തി. അമ്പലത്തില്‍ തിരക്കായിരുന്നു. അധികസമയം  ചിലവാക്കാനില്ല. ഒരു എന്‍ഫീല്‍ഡ് ടീമും ഉണ്ടായിരുന്നു. അവര്‍ക്ക് കുടജാദ്രി മലയിലേക്ക് ബൈക്ക് കയറ്റാന്‍ ധൈര്യമില്ല.
സില്ലി ബോയ്സ്!!!!!!!!!!



     


            ആവേശത്തില്‍ നാല്‍പ്പതു കിലോമീറ്റര്‍  എളുപ്പത്തില്‍ തീര്‍ന്നു . കാട്ടുപാത  അതിന്റെ സ്വഭാവം കാണിച്ചു തുടങ്ങി.ഓഫ്‌ റോഡില്‍ മാത്രം ഓടുന്നത് പോലുള്ള ജീപ്പുകള്‍ ! എത്തി ചേര്‍ന്നത് ഒരു കവലയില്‍ ആയിരുന്നു. ഒന്ന് രണ്ടു ചായക്കടകള്‍ !കുറെ ജീപ്പുകള്‍ !!! കുറച്ചു സഞ്ചാരികള്‍ !!! ഇവിടെ വരെ ബസ്സ്‌ വരുന്നുണ്ടെന്നു ആരോ പറഞ്ഞു. ഇനിയങ്ങോട്ട് ജീപ്പ് മാത്രമേ പൊകൂ. വണ്ടി ഇവിടെ വെച്ചേക്കു  എന്ന് ജീപ്പുകാര്‍ " സ്നേഹത്തോടെ " പറയുന്നു.ഒരാള്‍ക്ക് 250 രൂപയാണ് ചാര്‍ജ് . ഒരു ജീപ്പിനു 2000 രൂപ മുതല്‍ 2500രൂപ വരെയാണ് ചാര്‍ജ്. അതില്‍ കുടജാദ്രിയിലെ ഒന്നര മണിക്കൂര്‍ വെയിറ്റിംഗ്  ചാര്‍ജ് കൂടി ഉള്‍പെടും. ബൈക്കും കൊണ്ടല്ലാതെ ഞങ്ങള്‍ മുകളിലെക്കില്ലെന്നു ഉറപ്പിച്ചാണ് പിന്നത്തെ യാത്ര . റോഡ്‌ !!!! അങ്ങനെ പറയാന്‍ മാത്രമൊന്നുമില്ല ! കാട്ടുവഴി എന്നോ മറ്റോ പറയാം . ചാടികയറിയും വഴുതിയും കയറ്റം തുടര്‍ന്നു .
     
    കഷ്ടിച്ച് ഒരു ജീപ്പിനു കടന്നു പോകാവുന്ന വീതി മാത്രമുള്ള റോഡ്‌!!!!!!.....!!!!................
 ടാക്സി ഡ്രൈവര്‍മാരുടെ പ്രത്യേക  താളത്തിലുള്ള ഹോണുകള്‍ ആണ് റോഡു ബ്ലോക്കുകള്‍ പരമാവധി ഒഴിവാക്കുന്നത്.തിരിച്ചറിയാന്‍ പറ്റാത്ത ഭാഷയിലുള്ള ഡ്രൈവര്‍മാരുടെ ശകാരമാണ് ഞങ്ങളെ സഹായിച്ചത് . സംഗതി പിടികിട്ടിയപ്പോള്‍ കുറെ ആശ്വാസമായി. സത്യത്തില്‍ ജീപ്പില്‍ പോകുന്നവരെക്കാള്‍ ആശ്വാസം ഞങ്ങള്‍ക്കാണെന്നു തോന്നും ,ചില ജീപ്പിനകത്തെ അവസ്ഥ കാണുമ്പോള്‍. ഡ്രൈവിംഗ് പഠിച്ചതിനു ശേഷം  ഏതു വണ്ടിയില്‍ കയറിയാലും വേഗം കൂടുമ്പോള്‍ എന്തെങ്കിലും അരുതായ്ക വരുമ്പോള്‍  എന്റെ കാലുകള്‍ അറിയാതെ ക്ലച്ചും ബ്രേക്കും പരതും. ആ വണ്ടിയില്‍ ആണെങ്കില്‍ പല പ്രാവശ്യം...............!നിലം മുട്ടാത്ത ഫ്രന്റ്‌ വീലുകള്‍ നിലത്തമര്‍ത്തി പിടിച്ചു വേണം ബൈക്ക് ഓടിക്കാന്‍... ഞാന്‍ ചെറുതായി കിതച്ചു തുടങ്ങിയിരുന്നു.കുറച്ചു വീതിയുള്ള ഒരു സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തു ക്ഷീണം തീര്‍ത്തു .മുമ്പിലെ ജീപ്പില്‍ പോകുന്ന ഒരു ചെറുപ്പക്കാരനന്‍ വീഡിയോ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യാന്‍ തുടങ്ങിയിരുന്നു .ഞാന്‍ വിജേഷിനെ മുന്നില്‍ കയറ്റിവിട്ടു ക്യാമറക്കാരന് വേണ്ടി നല്ലൊരു racer ആയ വിജേഷ് ഫ്രന്റ്‌ വീല്‍ ഉയര്‍ത്തിയും ചാടിച്ചുകുറച്ചു പ്രകടനങ്ങള്‍ കാണിച്ചു . 
         


      കാലാവസ്ഥ പതിയെ മാറാന്‍  തുടങ്ങി .കോടമഞ്ഞ്‌ വീഴുന്ന പുല്‍പ്പരപ്പുകള്‍ !പച്ചപ്പിന്റെ ഉത്സവം പൂക്കള്‍!! !പൂമ്പാറ്റകള്‍ ,                     വര്‍ഷത്തില്‍ എട്ടുമാസവും പെയ്യുന്ന മഴയുടെ ധാരാളിത്തം ജന്മം നല്‍കുന്ന നീരുറവകള്‍......................തണുപ്പ് ..... യാത്രയുടെ ക്ഷീണം മുഴുവന്‍ മാറി.ബൈക്ക് നിര്‍ത്തി .വണ്ടിക്കു വന്നുചേര്‍ന്ന കുറച്ചു അറ്റകുറ്റപണികള്‍ തീര്‍ത്തും  കുറെ അധികം ഫോട്ടോ എടുത്തും ഞങ്ങള്‍ അവിടം ശരിക്കും ആസ്വദിച്ചു 

















പിന്നീടങ്ങോട്ടുള്ള യാത്ര സത്യത്തില്‍ ചിലരാത്രികളില്‍ ഞാന്‍ കാണുന്ന പേടിസ്വപ്നങ്ങളെ ഓര്‍മിപ്പിച്ചു .താഴെ കാണാത്തത്ര ഉയരത്തിലൂടെ വീതി  കുറഞ്ഞ വഴിയിലൂടെ ഉള്ള യാത്ര.ചരല്‍ നിറഞ്ഞ വഴികള്‍ .താഴെ മഞ്ഞുനിറഞ്ഞ താഴ്വരയിലേക്ക് ഞങ്ങളെ ഉപേക്ഷിച്ചേക്കുമോ എന്ന ഭയത്തോടെയാണ് ഞാന്‍ വണ്ടിയോടിച്ചത്. വീണ്ടും ചരല്‍ നിറഞ്ഞ വഴി. റോഡിന്‍റെ സ്വഭാവം അങ്ങനെയാണ്.  വിജേഷിന്റെ ഭാഷയില്‍എട്ടു കിലോമീറ്റര്‍ പതിനാറു  സ്വഭാവത്തില്‍............ ചെളി ,ചരല്‍ ,ഉരുളന്‍ കല്ലുകള്‍ പാറകൂട്ടങ്ങള്‍......  അങ്ങനെയങ്ങനെ.
         








             കുറെ ജീപ്പുകള്‍ നിര്‍ത്തിയിട്ടത് കണ്ടപ്പോളാണ് സംഗതി ഇവിടെ കൊണ്ട് തീര്‍ന്നെന്നു മനസിലായത്. വണ്ടി പാര്‍ക്കുചെയ്യാനും  വണ്ടി പാര്‍ക്കുചെയ്യനും ഭക്ഷണത്തിനും ഒക്കെ ആയി ഒരിടം.ചോറ്കിട്ടുംഅമ്പതു രൂപ.ചായ,കാപ്പി,സിഗരറ്റ്മുറുക്ക്.ഇങ്ങനൊരു കുന്നിനു മുകളില്‍ ഇത്ര നല്ല അന്തരീക്ഷത്തില്‍ സിഗരറ്റു വില്‍ക്കുന്നതിന്റെയും അത് വാങ്ങി വലിക്കുന്നതിന്റെയും ഔചിത്യം സത്യത്തില്‍ ഇപ്പോഴും മനസിലാവുന്നില്ല.


             ശ്രീ മൂകാംബിക ദേവിയുടെ മൂലസ്ഥാനമായി കരുതപ്പെടുന്ന ശ്രീ ഭദ്രകാളി ക്ഷേത്രം ഇവിടെയാണ്.അരികെ കാട്ടുകല്ലുകള്‍ കൊണ്ട് പടവുകള്‍... കെട്ടിയ ഒരു കുളവും കുളത്തില്‍ വലിയ കുറെ മത്സ്യങ്ങളും ഉണ്ട്.ഇറങ്ങി കുളിരാര്‍ന്ന വെള്ളത്തില്‍ കാലുകഴുകി....
മലമുകളില്‍ ഒരു കിലോമീറ്റര്‍  മുകളിലാണ് സര്‍വ്വജ്ഞപീഠം.പിന്നെ ചിത്ര മൂല...ഈ ഒരു കിലോമീറ്റര്‍ ആരാണ് അളന്നതെന്നു  ആരും ചോദിക്കും................വഴിയില്‍ ഒരു പാറക്കല്ലില്‍  അമര്‍ന്നിരുന്നു ഒരു മധ്യവയസ്ക്കന്‍ ചോദിക്കുന്നുണ്ടായിരുന്നു.





      രാജവെമ്പാലയുടെ വിഹാര കേന്ദ്രമാണ് കുടജാദ്രിമല.കാട്ടുമരങ്ങളില്‍ തൂങ്ങിയാടുന്ന  രാജവെമ്പാലകള്‍ ..........ചെറിയൊരു പേടിയോടെ ഞങ്ങള്‍.......
മരങ്ങളിലേക്ക് നോക്കി...
         അത്ഭുതകരമായതൊന്നു  ഞങ്ങള്‍ കണ്ടു.ഒരടിയോളം നീളമുള്ള  ഒരു തള്ള വിരളിനോളം വലുപ്പമുള്ള ഒരു  പഴുതാര ആയിരുന്നു അത്. പാറകല്ലുകളുടെ വിടവിലേക്ക് അത് ഓടി മറയുന്നത് വരെ ഞങ്ങള്‍ക്ക് ക്യാമറ ഓണ്‍ ചെയ്യാന്‍ സാധിച്ചില്ല..






     
    ആദിശങ്കരാചാര്യരുടെ ആത്മീയയാത്രയില്‍ ധ്യാനനിരതനായ സ്ഥലമാണിത്.. വിശദമായ റൂട്ട് മാപ്പുകളും.. ആവശ്യത്തിന് പണവും.. റോഡ്‌ സൗകര്യവുമെല്ലാം ഒഴിവാക്കിയാല്‍ ആരും കയറി വരാന്‍ ആഗ്രഹിക്കാത്ത  ഈ വന നിബിഡതയിലേക്ക് .... മഞ്ഞിലേക്ക് .. തണുപ്പിലേക്ക്.... എകനായിട്ടായിരിക്കില്ലേ അദ്ദേഹം കയറി വന്നത്... തപസ്സിന്റെ കരുത്തല്ലാതെ എന്തായിരിക്കാം അദ്ദേഹത്തിന് ഊര്‍ജജ ദായകിയായത്.. അദ്ദേഹം തപസ്സിരുന്നു എന്ന് വിശ്വസിക്കുന്ന സ്ഥലത്തെ ചെറിയ നിര്‍മ്മിതി. 
         കുന്നിന്‍ മുകളിലെ സര്‍വ്വജ്ഞപീഠം.... അവിടെങ്ങും ലഭ്യമല്ലാത്ത കൂറ്റന്‍ കല്ലുകള്‍ കൊണ്ട്പണിത ചെറിയ കെട്ടിടം.... കാലത്തിന്റെ പരിക്കുകളെ അതി ജീവിച്ചു കോട മഞ്ഞു പുതച്ചു നില്കുന്നു...
          കൈയില്‍ കൊണ്ട് നടക്കുന്ന ചെറിയ ബോട്ടില്‍ വെള്ളം പോലും ഭാരമായി കരുതുന്ന ഞങ്ങള്‍ ആ കല്ലുകള്‍ അവിടെ എത്തിച്ച കല്ലിനെക്കാള്‍ കടുപ്പമുള്ള ഇച്ഛാശക്തിക്ക് മുമ്പില്‍ നമിച്ചു പോയി.




         














  ചെറിയൊരു ഇടി മുഴക്കം പോലെഎന്തോ കേട്ടു ...
ചിരപരിചിതമായ  ആരോ ഒരു മഴയുടെ ലക്ഷണമാണെന്നതിനെ വ്യാഖ്യാനിച്ചു.
 ഒന്ന് രണ്ടു തുള്ളി മഴ അതിനെ സമര്‍ത്ഥിച്ചുകൊണ്ടു നെറുകയില്‍ വീണു... 
കുറച്ചു വേഗത്തില്‍ തന്നെ ഞങ്ങള്‍  മലയിറങ്ങി.... താഴെ ഞങ്ങളുടെ ബൈക്കിന് വീണ്ടും ജീവന്‍ വെച്ചു. ....





                     കൃത്യം മൂന്നാമത്തെ വളവില്‍ മഴ ആര്‍ത്തു പെയ്യാന്‍ തുടങ്ങി.കോട്ടിനെ തോല്‍പ്പിച്ച് മഴയും തണുപ്പും ബാഗ്‌ പൊതിഞ്ഞ പ്ലാസ്റ്റിക്‌ ഷീറ്റ് അഴിച്ചെടുത്ത് പെട്ടെന്ന് ഒരു താല്‍കാലിക കൂടാരം പണിതു. മൂന്നുപേരുടെ ആറു കൈകളില്‍ ഉയര്‍ത്തി പിടിച്ച ഒരു കൂടാരം. രണ്ട് മണിക്കൂര്‍ ആര്‍ത്തു പെയ്ത മഴ ....... റോഡ്‌  കുത്തിയോലിച്ച് പോകുന്നു. ചില ജീപ്പുകള്‍ ആ കുത്തൊഴുക്കിലൂടെ കടന്നു പോകുന്നുമുണ്ട്. കുറച്ചു ശാന്തമായ മഴയില്‍ വീണ്ടും ബൈക്ക് യാത്ര..... സത്യത്തില്‍ അതൊരു തുടക്കമായിരുന്നു...... 180 km ഞങ്ങളെ അനുഗമിച്ച മഴയുടെ തുടക്കം!!!!! കുന്നിറങ്ങി താഴെ എത്തുമ്പോഴേക്കും ഇരുട്ട് പരന്നിരുന്നു. നനഞ്ഞു കുതിര്‍ന്ന യാത്രയില്‍ ഞങ്ങള്‍ വിറക്കാന്‍  തുടങ്ങി. കൊല്ലൂര്‍ എത്തി നല്ലൊരു ഓം ലെറ്റും ബ്രെഡും കഴിച്ച് ബൈക്കില്‍ ഫുള്‍ ടാങ്ക് പെട്രോളും നിറച്ചു വീണ്ടും യാത്ര!! എനിക്ക് ചെറുതായി സങ്കടം വരാന്‍ തുടങ്ങി- കണ്ണിലും മുഖത്തും കുത്തി വേദനിപ്പിക്കുന്ന മഴ............... സൈഡ് തരാത്ത....ലൈറ്റ്  ഡി൦ ചെയ്യാത്ത വാഹനങ്ങള്‍ !!!! വിക്ടോറിയക്കും വിഷമമാകുന്നുണ്ടാകുമോ...?
 ഞാനൊരു സിനിമാ കഥ എടുത്തിട്ടു...റോബര്‍ട്ടോ ബെനീനീ സംവിധാനം ചെയ്ത "ലൈഫ് ഈസ്‌ ബ്യുടിഫുള്‍" എന്നാ ഇംഗ്ലീഷ് സിനിമയുടെ കഥ. നാസികളുടെ ക്രൂരതകളെ തന്റെ മകന്റെ മുന്‍പില്‍ നിന്നും മറച്ചുവെക്കാന്‍ “ഗിസോ” എന്നാ അച്ഛന്‍ മകന്റെ കുട്ടിത്തത്തിനു ചേര്‍ന്ന വിധത്തില്‍ ഒരു കളിയായി അതിനെ അവതരിപ്പിക്കുന്നതും.. ആയിരം പൊയന്റുകള്‍ നേടിയാല്‍ ഈ കളിയില്‍ നമ്മള്‍ വിജയിക്കുമെന്നും, വിജയിച്ചാല്‍ ഒരു
ടാങ്ക് സമ്മാനം കിട്ടുമെന്നും അവനെ വിശ്വസിപ്പിക്കുന്നു. പരാതി പറയലില്‍ നിന്നുംവാശി പിടികളില്‍ നിന്നും കുഞ്ഞു ജോഷ്വോയെ പിന്തിരിപ്പിക്കുന്നതും ഒടുവില്‍  ക്യാമ്പിലേക്ക്‌ ഗിസോയെ നാസികള്‍ കൊല്ലാനായി പിടിച്ചു കൊണ്ട് പോകുന്നതും ................. നൂറ്റിപ്പത്ത് കിലോമീറ്റര്‍ ഞങ്ങള്‍ മഴയെകുറിച്ചു പരാതി പറഞ്ഞില്ല- കുടജാദ്രിയുടെ അനുഗ്രഹമായി കണ്ടു ഞങ്ങള്‍ നനഞ്ഞു.. മുഖത്ത്‌ വീഴുന്ന മഴത്തുള്ളികള്‍ ഞങ്ങള്‍ ആസ്വദിച്ചു.വഴിയില്‍ ആദ്യമായി കണ്ട ഹോട്ടലില്‍ വിക്ടോറിയയും വിജേഷും ഭക്ഷണം കഴിച്ചു. ഞാനൊരു കാപ്പിയില്‍ ഒതുക്കി ഒരു കസേരയില്‍ ഇരുന്നുറങ്ങി.പതിനഞ്ചു മിനിറ്റു കഴിഞ്ഞു ബില്‍ കണ്ടു ഞെട്ടിയപ്പോള്‍ ഉറക്കംപമ്പ കടന്നു.
         ഒരു മണിയോടെ ഞങ്ങള്‍ മംഗലാപുരത്ത് എത്തി. യാത്രാവിശേഷങ്ങള്‍ അറിയാന്‍  ഡോക്ടര്‍ ജിബിനും കൂട്ടുകാരും ഭക്ഷണമൊരുക്കി കാത്തിരിപ്പുണ്ടായിരുന്നു.



              രാവിലെ മംഗലാപുരത്ത്‌  കുറച്ചു ഷോപ്പിംഗ്‌.. പതിനൊന്നുമണിയോടെ നാട്ടിലേക്ക്‌ തിരിച്ചു. വരുന്ന  വഴി കുമ്പള  അനന്തപുരി ക്ഷേത്രം . ചെറിയൊരു തടാകത്തിനു നടുവിലെ ആ അമ്പലത്തില്‍ ഒരു ഭാഗത്ത് ഒരു ഗുഹയുണ്ട്. ബാലനായ ശ്രീപദ്മനാഭസ്വാമി തിരുവനന്തപുരത്തേക്ക് പോയത്‌ ആ ഗുഹ വഴിയാണെന്നാണ് ഐതിഹ്യം എന്ന് മുന്‍പ് അവിടം സന്ദര്‍ശിച്ചപ്പോള്‍ ആരോ പറഞ്ഞിരുന്നു. തടാകത്തിലെ മുതല തൊട്ടടുത്തുള്ള ദേവിക്ഷേത്രത്തിലെ ചെറിയ കുളത്തിലുന്ടെന്നു അവിടത്തെ പൂജാരി പറഞ്ഞു.കുറച്ചു നേരം കാത്തു നിന്നിട്ടും അവള്‍ ഞങ്ങള്‍ക്ക് ദര്‍ശനം തന്നില്ല.












      

          പകല്‍ യാത്രയായതിനാല്‍ റോഡില്‍ നല്ല തിരക്കായിരുന്നു. വൈകുന്നേരത്തോടെ വീട്ടിലെത്തി. തളര്‍ന്നവശരെങ്കിലും ഞങ്ങള്‍ സന്തോഷത്തിലായിരുന്നു. നാല്‍പത്തിയെട്ടു മണിക്കൂര്‍.......എഴുന്നൂറ് കിലോമീറ്റര്‍...... വര്‍ഷങ്ങളായി ഞാന്‍ കണ്ട ഒരു സ്വപ്നത്തിന്റെ ട്രയല്‍ റണ്‍..... ആണിത്.



    

           തീര്‍ച്ചയായും മറ്റൊരു യാത്രയ്ക്കു വേണ്ടി.....ആ ലക്ഷ്യത്തിലേക്ക്.... വഴിയിലെ ചെറിയ അപകടം.... കനത്ത മഴ ..... എല്ലാം ഞങ്ങളെ കുറേക്കൂടി കരുത്തരാക്കി മാറ്റിയിരുന്നു............

                         

മുരുകനോ .....അമൃതവല്ലിയോ.......കലൈവാനിയോ

കൃത്യമായി ദിവസം ഓര്‍മയില്ല പുതിയ നാടുകള്‍ തേടിയുള്ള എന്റെ യാത്രകള്‍ സൈക്കിളില്‍ നിന്നും ബൈക്കിലേക്കും പിന്നീടത് പതിയെ ട്രെയിനിലേക്കും  മാറിയ ഒരു ദിവസം .....
ആ  കുട്ടിക്ക് ഇപ്പോള്‍ എട്ടു വയസ്സായിട്ടുണ്ടാവും....
ആണ്‍കുട്ടിയാണെങ്കില്‍ ചിലപ്പോള്‍ മുരുകന്‍.......
പെണ്‍കുട്ടിയാണെങ്കില്‍ അമൃതവല്ലി കലൈവാണി അതോ ... 
 സ്കൂളില്‍ പോകുന്നുണ്ടാവില്ല ......തെരുവില്‍... ഒറ്റപ്പാലത്തോ  കണ്ണൂരോ കാസര്‍ഗോഡോ .......... മഴക്കാലം എവിടെയായിരിക്കും........?   
വേനലില്‍ ചിലപ്പോള്‍ എന്റെ നാട്ടിലും .......
.മുഴിഞ്ഞ ചേല ചുറ്റി ഒര്ടുപ്പിനും കുറച്ചു പത്രങ്ങല്‍ക്കുമിടയില്‍ പഴയ സാരി കൊണ്ട് കെട്ടിയ ടെന്റിനു താഴെ മൂക്കളയൊലിപ്പിക്കുന്ന കുട്ടി ക്കൂട്ടുകര്‍ക്കൊപ്പം അവരുടെ സ്വന്തം ഭാഷയില്‍ കലപില കൂട്ടി കളിക്കുന്നുണ്ടാവും ..........
കൊയമ്പത്തൂരില്‍ നിന്നും വരുന്ന ഫാസ്റ്റ് പാസ്സെന്‍ജറില്‍ മധുക്കരയില്‍നിന്നാണ് ഞാന്‍ കയറിയത്. മലയാളം മാത്രമറിയുന്ന ഞാന്‍........ വരണ്ട കാറ്റും.... വെയിലിന്റെ തീചൂടും...അപരിചിതത്വത്തിന്റെ ഒറ്റപ്പെടലിലും , അറിയാത്ത ഭാഷയുടെ നിസ്സഹായതയില്‍ തളര്‍ന്നും ട്രെയിനില്‍ ചാടിക്കയറി .
                 നല്ല തിരക്കായിരുന്നു ട്രെയിനില്‍ ആശ്വാസത്തിനു ഞാന്‍ മലയാളിമുഖങ്ങള്‍ തിരഞ്ഞു . അപ്പ്രതീക്ഷിതമായി കിട്ടുന്ന നല്ല സഹയാത്രികര്‍ക്കായി ...... 
അങ്ങനെ കിട്ടിയവര്‍ ഒരുപാടുണ്ട് "ഉണ്ണീ " എന്ന് എന്നെ വിളിക്കുന്ന പാലക്കാട്ടുകാരന്‍ രവിയേട്ടന്‍,എറണാകുളത്തെ പ്ലാട്നി,കൊല്ലത്തെ ബാബുചെട്ടന്‍, ലക്ഷദ്വീപിലെ   ശര്ഫുദ്ധീന്‍ ..........
പുതിയ നാടുകളെ കുറിച്ചും ഭാഷാ രീതികളെക്കുറിച്ചും അവരുടെ സ്വന്തം കഥകളെക്കുറിച്ചും എനിക്കുള്ള സംശയങ്ങള്‍ക്ക് വാ തോരാതെ മറുപടി തരുന്നവര്‍.....
എന്തോ അന്ന് ആരെയും എനിക്ക് കിട്ടിയില്ല പാലക്കാട്ടെത്തിയപ്പോള്‍ ജനലരികില്‍ ഒരു സിംഗിള്‍ സീറ്റ്‌ എനിക്ക് കിട്ടി. പശ്ചിമഘട്ടത്തിലെ പടുകൂറ്റന്‍ പാറക്കെട്ടുകള്‍ .. വിശാലമായ വയലുകള്‍..... 
എനിക്ക് തികച്ചും പുതുമയുള്ള വലിയ പനകള്‍.......
 ഇവിടെ ചെങ്ങളായില്‍ അതില്ലല്ലോ........
        ഒറ്റക്കുള്ള യാത്രയില്‍ ഞാന്‍ ചിലപ്പോള്‍ എന്റെതായ ഒരു മൂഡ്‌ ക്രിയേറ്റ്‌ ചെയ്യാറുണ്ട്. ആരോടും മിണ്ടാതെ ഒരു അന്തര്‍മുഖനായി പുറത്തേക്കു മാത്രം നോക്കി കഷ്ടപ്പെട്ട് “‘ട്യൂണ്‍ ചെയ്ത ദുഃഖഭാവത്തില്‍ “.............അതിനൊരു സുഖമുണ്ട്.. ആരും നമ്മളോട് മിണ്ടാന്‍ വരില്ല. കാണുന്നവര്‍ക്ക് തോന്നും പരീക്ഷയില്‍ തോറ്റ് നില്‍ക്കുന്ന ഒരുവനെ പോലെ ...............തകര്‍ന്ന പ്രണയ നായകനെപോലെ.................
അന്ന് എത്ര ശ്രമിച്ചിട്ടും മനസ്സ്‌ എനിക്ക് പിടി തരാതെ ഒഴിഞ്ഞു മാറിക്കൊണ്ടിരുന്നു ... കയ്യില്‍ കരുതിയ പുസ്തകങ്ങള്‍ തുറന്നു നോക്കാന്‍  പോലും എനിക്ക് മടി തോന്നിയിരുന്നു .
ഏതോ ചെറിയ സ്റ്റേഷനില്‍ വണ്ടി എത്തിയപ്പോഴാണ് അവര്‍ കയറിയത് ... സംസാരിക്കുന്നതു മലയാളത്തിലല്ല . നിറം മങ്ങിയ വേഷങ്ങള്‍....
 ഒരു ചെറുപ്പക്കാരന്‍ ഇരുപത്തൊന്നോ, ഇരുപത്തിരണ്ടോ പ്രായം കാണും. എന്‍റെ അതേ  പ്രായം..  കൂടെ നിറവയറോട് കൂടിയ  ഒരു പെണ്‍കുട്ടിയും മൂന്നോ നാലോ വയസ്സ് പ്രായമുള്ള ഒരു കൊച്ചു കുട്ടിയും. അവര്‍ക്ക് വേണ്ടി നിര്‍മ്മിച്ചത്‌ പോലുള്ള ചെറിയ രണ്ടു മുഷിഞ്ഞ സഞ്ചികളും നിറവയറിനു ഇരുപതു വയസ്സ് പ്രായമുണ്ടാവും. എണ്ണക്കറുപ്പുള്ള അവളുടെ മുഖത്തിന്‌ കണ്ടു പരിചയിച്ച ഏതോ മുഖവുമായി സാമ്യമുണ്ടായിരുന്നു ....
    വെറുതെയിരിക്കുമ്പോള്‍ നമുക്കവരെ കുറിച്ച് കഥകള്‍ മെനയമല്ലോ ...........?
നാടോടികളായ അവര്‍ ചിലപ്പോള്‍ പുഴയില്‍ നിന്നും മീന്‍ പിടിക്കുന്ന മറാത്തികളാവാം! അല്ലെങ്കില്‍ ആന്ദ്രയില്‍ വെള്ളപ്പൊക്കമെന്ന് പറഞ്ഞു വരുന്നവരാവാം! ചിലപ്പോ നമ്മുടെ നാട്ടില്‍ പ്ലാസ്റ്റിക്‌ പെറുക്കാന്‍ വരുന്നവരായിരിക്കാം..... എങ്ങനെയായിരിക്കും അവരുടെ വിവാഹം ..? ജാതിയും ജാതകവും ..മുഹൂര്‍ത്തവും ക്ഷണക്കത്തുമില്ലാതെ ...... പതിനാറോ പതിനേഴോ വയസ്സ് പ്രായത്തില്‍ പെണ്ണും പതിനെട്ടോ പത്തൊന്പതോ പ്രായത്തില്‍ ചെക്കനും ഒരു വാക്കാല്‍ കല്യാണം കഴിച്ചവരായിരിക്കാം...
ഒരു കുടുംബത്തിന് ജീവിക്കാന്‍ എന്തൊക്കെ സാധനങ്ങള്‍ വേണമെന്ന് ആ മുഷിഞ്ഞ ബാഗിനകത്തുണണ്ടായിരിക്കാനിടയുള്ള സാധനങ്ങള്‍ക്കു പറയാന്‍ പറ്റും! ഞാനെന്റെ പേഴ്സ്നെ കുറിച്ചോര്‍ത്തു ഡ്രൈവിംഗ് ലൈസന്‍സ് , വോട്റെര്സ് ഐ ഡി ,  എ ടി എം കാര്‍ഡ്‌ കുറച്ചു പണം, ബില്ലുകള്‍, രേസീതുകള്‍ .................. ഇതൊന്നും ആ സഞ്ചിയില്‍ കാണില്ലല്ലോ...? ചിലപ്പോള്‍ ഉണ്ടായിരിക്കും റേഷന്‍ കാര്‍ഡ്‌ ..... ഏയ്‌ അരിയിത്ര പഞ്ചസാര ഇത്ര മണ്ണെണ്ണ .............വീടില്ലാത്തവര്‍ക്ക് രറേന്‍ കാര്‍ഡ്‌ എവിടെ .....? വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍  അവസരം കിട്ടിയാല്‍  നടോടികളോട് ഞാന്‍ ഇത്യാദി എന്റെ പഴയ സംശയങ്ങള്‍ ദുരീകരിക്കാറുണ്ട്........ ഇല്ല ........അവര്‍ക്കതോന്നുമില്ല ഉണ്ടാവില്ല ...അല്ലെങ്കില്‍ അവര്‍ക്കത് വേണ്ട ...
         കുട്ടി വല്ലാതെ ബഹളം വെക്കുന്നുണ്ടായിരുന്നു. .എന്താണവന്റെ ശാട്യമെന്നു ഞാന്‍ കൂലംകുഷമായി നോക്കി . ഒരു പിടിയുമില്ല ചിലപ്പോള്‍ സഞ്ചിക്കകത്തെ എന്തെങ്കിലും ഭക്ഷണ സാധനങ്ങളാവാം ...........
         കുറ്റിപ്പുറത്തെമ്പോഴേക്കും ട്രെയിനില്‍ തിരക്ക് വന്നു .. ഓഫീസ് വിട്ടിറങ്ങിയ ഉദ്യോഗസ്ഥര്‍ ... സ്കൂള്‍ കോളേജ് കുട്ടികള്‍.... റോഡരുകില്‍ നാടോടികളോട് മീറ്ററുകള്‍ അകലം പാലിക്കുന്നവര്‍ ഇവിടെ ആ നിറവയറിനടുത്തു തിങ്ങി ഞെരുങ്ങുന്നു. പച്ച സാരി ചുറ്റിയ  ഒരു ദുര്‍മേദസ് അവളെ ചാരി നില്‍കുന്നു .. എനിക്കെന്തോ ഒരു വേവലാതി എണ്ണക്കറുപ്പുള്ള മുഖത്തും ഒരു പരിഭ്രാന്തി നിഴലിക്കുന്നുണ്ട് ...
    അല്ലെങ്കില്‍ ഞാനെന്തിനാ വിഷമിക്കുന്നത് , എന്തിനാ ഞാനവരെ തുറിച്ചു നോക്കുന്നത് , ഇല്ല ഞാന്‍ തുറിച്ചു നോക്കുന്നില്ല. മുകളിലെ ഫാനില്‍ നോക്കി പതിയെ ബര്‍ത്ത് നോക്കി അറിയാത്ത ഭാവത്തിലല്ലേ  ഞാന്‍ നിറവയറിനെ നോക്കുന്നത് .. എന്നെ അവരിത് വരെ ശ്രദ്ധിച്ചിട്ടുമില്ല .... നടോടികള്‍ അങ്ങനെയാണ് നമ്മളെ ഒരിക്കലും അവര്‍ ശ്രദ്ധിക്കില്ല. ചിരിക്കുമ്പോള്‍... നടക്കുമ്പോള്‍... സംസാരിക്കുമ്പോള്‍... ഒന്നും ...
         നിറവയറിന്റെ ഭര്‍ത്താവു അവളോട്‌ എന്തോ പതിയെ സംസാരിക്കുന്നുണ്ട് അവള്‍ അസ്വസ്ഥതയോടെ മുഖം ചുളിച്ചു കൊണ്ട് മറുപടി പറയുന്നുമുണ്ട് ...
         പുറത്തു ഇരുട്ട് നിറയാന്‍ തുടങ്ങി ട്രെയിനില്‍ തിരക്ക് കുറയാനും . അവര്‍ ചിലപ്പോള്‍ കോഴിക്കോട്ഇറങ്ങും . ആശ്വാസം ഞാനിങ്ങനെ തീ തിന്നെണ്ടല്ലോ ഞാന്‍ കയ്യില്‍ കരുതിയ വെള്ളം കുടിച്ചു അവര്‍ ഇത് വരെ ഒന്നും കുടിക്കുന്നത് കണ്ടിട്ടില്ല. കുട്ടി എന്തോ കൊറിക്കുന്നുണ്ട്... വെള്ളം കൊടുത്താലോ..... ചിലപ്പോ വാങ്ങില്ല.. വേണ്ട ... ഞങ്ങളുടെ കമ്പാര്‍ട്ട്മെന്റില്‍ ഇനി കുറച്ച് ആള്‍ക്കാരെയുള്ളൂ ...ഞാന്‍ പുറത്തേക്കു നോക്കിയിരിക്കാന്‍ തുടങ്ങി.... വീണ്ടുമൊരു സ്റ്റേഷന്‍ ... ട്രെയിന്‍ കാലിയായി!!!! ഞാനും ആ നിറവയറും ചെറുപ്പക്കാരനും കുട്ടിയും . അവന്റെ ശാട്യം വീണ്ടും കൂടി.  കയ്യിലെ ചെറിയ പൊതി തീര്‍ന്നു . നിറവയര്‍ ഒരു സഞ്ചി തുറന്നു.. ഒരു പ്ലാസ്റ്റിക്‌ ബക്കറ്റ്‌ ...അതുമായി അവള്‍ ടോയ്‌ലറ്റിലേക്ക് വേച്ച് വേച്ച് നടന്നു പോയി..........
         ഈശ്വരാ ഇനിയവള്‍ അവിടെ നിന്നെങ്ങാനും പ്രസവിചേക്കുമോ ....? ട്രെയിന്‍ കിതചോടുന്നു .. തണുത്ത കാറ്റടിക്കുന്നുണ്ട് .. എനിക്ക് നന്നായി വിയര്‍ക്കാന്‍ തുടങ്ങി .. നാട്ടിന്‍പുറത്തെ വയലില്‍ പണിയെടുത്തു കൊണ്ടിരുക്കെ എന്റെ ഒരു ബന്ധു പ്രസവവേദന വന്നു വീട്ടിലേക്കു നടന്നു വന്നതും വീട്ടിനകത്ത് കയറുന്നതിനു മുന്‍പ് കുനിഞ്ഞിരുന്നു അവര്‍ പ്രസവിച്ചതും പിന്നീട് തളര്‍ന്നു വീണതും നിസ്സാരപ്പെട്ട ഒരു കാര്യം പറയുന്നത് പോലെ അവര്‍ പറയുന്നത് ഞാന്‍ അത്ഭുതത്തോടെ കേട്ടിട്ടുണ്ട്
         ഇനി ടോയിലെ ലെങ്ങാന്‍ അവള്‍ പ്രസവിച്ചാല്‍ ...........................
ഇപ്പോള്‍ ആ ചെറുപ്പക്കാരനെയും കാണുന്നില്ല . കമ്പാര്‍ട്ട്മെന്റില്‍ നിറയുന്ന ബീഡി മണം ... അവനായിരിക്കാം ..... സ്റ്റെപ്പിലിരുന്നു ബീഡി വലിക്കുന്ന്നുണ്ടാവും. എനിക്കവനോട് വെറുപ്പ്‌ തോന്നി. 
         അവള്‍ പുറത്തേക്കു വന്നു. വേഷം മാറിയിട്ടുണ്ട്. ഒരു മാക്സിയിലേക്ക് ... ഇപ്പോള്‍ അത് കുറേക്കൂടി വലുതായത് പോലെ അതെ സീറ്റില്‍ അവള്‍ വന്നിരുന്നു ..മുഖത്തെ പ്രയാസം കൂടിയിട്ടുണ്ട് .കൊച്ചുകുട്ടി വീണ്ടും വന്നു ..മാക്സി പിടിച്ചു വലിച്ചു കൊണ്ട് അവനെന്തോക്കെയോ പറയുന്നുണ്ട് എനിക്കവനോട് പറയണമെണ്‌ുണ്ട് .....എങ്ങനെ പറയാന്‍ ... അവള്‍ നിനക്കൊരു കുഞ്ഞു വാവയെ തരാന്‍ പോവുകയാണെന്ന് ഞാനെങ്ങനെ അവനോടു പറയും അടങ്ങിയിരിക്കാന്‍ അവനോടു ഏത് ഭാഷയില്‍ പറയും ആ ചെറുപ്പക്കാരന് ഒരു വിഷമവുമില്ലെ....? അവനെവിടെ.....?
    വയര്‍ തടവിക്കൊണ്ട് അവള്‍ സീറ്റില്‍ കയറിക്കിടന്നു . എനിക്കിപ്പോള്‍ അവളെ ശരിക്കും ശ്രദ്ധിക്കാം ........ശ്രദ്ധിക്കണം ഇപ്പോള്‍ ഞാന്‍ മാത്രമേ അവള്‍ക്കശ്വാസമായിട്ടുള്ളൂ..അല്ലാതെന്താ ആ നിറഞ്ഞ കണ്ണുകള്‍ എന്റെ നേരെ നോക്കിയപ്പോള്‍ മൌനമായി പറഞ്ഞത്.?
                നാശം പിടിച്ച ട്രെയിന്‍ ആണെന്കില്‍ എവിടെയുമെത്തുന്നില്ല . എങ്ങിനെയിരിക്കും പ്രസവിക്കുന്നത് ..? നാട്ടില്‍ എന്റെ വീട്ടിലെ പശു പ്രസവിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് .......പൊക്കിള്‍കൊടി നൂലു കൊണ്ട് കെട്ടിയിട്ടു മുറിക്കണം ..... എന്റെ ബാഗില്‍ ബ്ലേഡ്‌ ഉണ്ട്  കത്രികയും ....തുണികള്‍..... തോര്‍ത്ത്‌മുണ്ട് പിന്നെ എന്റെ ഒരു മുണ്ടും അത് മതിയാകും ............പക്ഷെ അയാളെവിടെ ..? എല്ലാം കഴിഞ്ഞു അയാള്‍ വന്നില്ലെങ്കില്‍ ഞാനും എനിക്കറിയാത്ത ഭാഷ സംസാരിക്കുന്ന ഈ പെണ്ണും ഒരുകുട്ടിയും ശാട്യം പിടിക്കുന്ന മൂത്ത കുട്ടിയും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആശുപത്രിയിലേക്ക് പോകുന്നതും അവിടെ അച്ഛന്റെ പേരിന്റെ സ്ഥാനത് എന്റെ പേര് ചോദിച്ചു സിസ്റ്റര്‍ എഴുതുന്നതും ..............
     ഞാനെന്തിനു കാടു കയറണം ... അയാളെവിടെ ....അവളാണെങ്കില്‍   ഇപ്പോള്‍  വല്ലാതെ ഞരങ്ങുന്നുമുണ്ട്... വയര്‍ അമര്‍ത്തി തടവുന്നു . എന്തും വരട്ടെ ഞാനുറപ്പിച്ചു ....ഞാനെന്തിനും തയ്യാറാണ് ..പക്ഷെ ചോര കണ്ടാല്‍ എനിക്ക് തളര്‍ച്ച വരും... എന്നെ ആരും സഹായിക്കനുണ്ടാവില്ലേ ...?
തലശ്ശേരി കഴിഞ്ഞു ശാട്യക്കാരനെ എനിക്ക് തൂക്കിയെറിയാന്‍ തോന്നി... ഇഴഞ്ഞു നീങ്ങുന്ന ട്രെയിന്‍ നെ ഞാന്‍ ശപിച്ചു ..വേഗം കണ്ണൂരെത്തിയെങ്കില്‍ ...............
വീണ്ടും ബീഡിയുടെ മണം അവള്‍ക്കാശ്വാസമാവേണ്ടാവന്‍ ബീഡി വലിച്ചിരിക്കുന്നു......... സങ്കടവും ദേഷ്യവും എനിക്ക് സഹിക്കാന്‍ പറ്റുന്നതിനപ്പുറമായി ..........
ഞാനൂഹിച്ചത് പോലെ അവന്‍ സ്റ്റെപ്പിലിരുന്നു ബീഡി വലിക്കുന്നു ..ഞാനവനെ വിളിച്ചു . എന്റെ മലയാളത്തില്‍ ഞാനവനോട് പറയാന്‍ തുടങ്ങി ..അവളുടെ അവസ്ഥ ....
അവനെന്റെ മുഖത്ത് തുറിച്ചു നോക്കി നില്‍ക്കുന്നു അവനു മനസ്സിലാകുന്നില്ലേ...........?  ഞാനവന്റെ ഐസു പോലെ തണുത്ത കയ്യ് പിടിച്ചു വലിച്ച് അവളുടെ അടുത്തെത്തി ....അവളുടെ വിയര്‍ത്തു തളര്‍ന്ന മുഖം...... ദയനീയമായ ഒരു നോട്ടം ...............  ഞാനവനോട് പലതും പറഞ്ഞു..........
 ശാട്യം പിടിക്കുന്ന കുട്ടി ഇപ്പോള്‍ അടങ്ങിയിരിക്കുകയാണ്.. എന്നെ ഭയന്നത് പോലെ .......
    കണ്ണൂരെത്തി   ഞാന്‍ പ്ലാറ്റ്ഫോമില്‍ അവളെ കയ്യ് പിടിച്ചിറക്കുംപോള്‍  അവന്‍ ആ മുഷിഞ്ഞ സഞ്ചികളുമായി ഞങ്ങളുടെ പുറകെ വന്നു .. ഇനി അവന്റെ കയ്യില്‍ പണമുണ്ടാവില്ലേ.............? 
എന്റെ കയ്യില്‍ കുറച്ചുണ്ട്... കൂട്ടുകാര്‍ പറയുന്നത് പോലെ എന്റെ    എ ടി എം കാര്‍ഡിട്ടാല്‍ ഇരുന്നൂറു രൂപയില്‍ കൂടുതല്‍ പിന്‍വലിക്കാന്‍ പറ്റില്ലെന്നതു ശരിയാണ് ! ചിലപ്പോള്‍ പിശുക്ക് കൊണ്ടും ,മിക്കപ്പോഴും പണമില്ലാത്തതു കൊണ്ടും ... ഒരു മുന്നൂറു രൂപയുണ്ട് കുറച്ചു പത്ത് രൂപ നോട്ടുകളും ഞാനതവന്റെ കയ്യില്‍ കൊടുത്തു ഒരു മടിയുമില്ലാതെ അവനതു വാങ്ങി- ജ്യേഷ്ടനോടോ അച്ഛനോടോ അമ്മാവനോടോ വാങ്ങുന്നത് പോലെ .... പുറത്തു ഓരോട്ടോരിക്ഷയില്‍ അവരെ കയറ്റി ഗവോന്മേന്റ്റ്‌ ആശുപത്രി എന്ന് പറയുമ്പോഴും  അവന്‍ ഒന്നും പറഞ്ഞില്ല ശാട്യക്കാരന്‍ ആദ്യം പിന്നെ അവള്‍ ഒടുവിലവനും ............
ഞാന്‍ കൂടി കയറണോ.........
വേണ്ട ആശുപത്രിയല്ലേ .......
അവര്‍ക്കറിയുമല്ലോ......
ഓട്ടോ അകന്നു പോയി ..........   
ആശ്വാസത്തോടെ ഞാന്‍ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്തു എനിക്കുറപ്പുണ്ട് ഞാന്‍ വീട്ടിലെത്തും മുന്‍പ്‌ ആ മുരുകന്‍ ,
അല്ലെങ്കില്‍ അമൃതവല്ലി അതോ കലൈവാണിയോ അവള്‍...അവന്‍ ജനിചിട്ടുണ്ടാവും .............
പ്രസവാലസ്യ ത്തില്‍ അവള്‍ മയങ്ങുന്നുണ്ടാവും...                       
 പുറത്തെ ബെഞ്ചില്‍   അയാളോടു ചേര്‍ന്ന് ശാട്യക്കാരന്‍ ഉറങ്ങുന്നുണ്ടാവും................ 
                                എന്നെകുറിച്ചവര്‍ ഓര്‍ക്കുന്നുണ്ടാവുമോ? .............            
ഏയ്‌ നാടോടികള്‍ ആ മുഷിഞ്ഞ സഞ്ചികള്‍ക്കപ്പുറത്ത് ഇങ്ങനെ ഓര്‍മകളെ ചുമക്കുന്നവരായിരിക്കില്ല 
.............അല്ലേ ?

ഖജുരാഹോയിലെ രതിശില്പങ്ങള്‍

ഖജുരാഹോയിലെ രതിശില്പങ്ങള്‍ ..............




                രാവിലെ ഏഴു മണി.... അനന്തമായ വയലുകള്‍ക്ക് നടുവില്‍ ഒറ്റപ്പെട്ട റയില്‍വേ സ്റ്റേഷനില്‍ എന്റെ ട്രെയിന്‍ നിന്നു  .ജനറല്‍ കമ്പര്‍ത്മെന്റിലെ ഞങ്ങളുടെ സഹയാത്രികര്‍ ചാക്കുകളും പെട്ടികളുമായി മുഷിഞ്ഞ വേഷത്തില്‍ തിരക്ക് പിടിചിറങ്ങി .ഇന്നലെ രാത്രി മുതല്‍ പുകയില ഉത്പന്നങ്ങളുടെ നിലക്കാത്ത വിവിധ ഗന്ടങ്ങല്‍ക്കിടയിലലയിരുന്നു ഞങ്ങള്‍ മുഷിഞ്ഞ വേഷങ്ങല്ക്കുള്ളിലെ നിഷ്കളങ്കതയും തികച്ചും അപരിചിതരായ ഞങ്ങളോട് അവര്‍ കാണിച്ച പരിഗണനയും അവരുമായിഎന്നെ വല്ലാതെ അടുപ്പിച്ചിരുന്നു... ഭാഷ  എനിക്കൊട്ടും മനസ്സിലവുന്നുണ്ടയിരുന്നില്ലെങ്കിലും...... 
          
                ഖജുരാഹോ റെയില്‍വേ സ്റ്റേഷന്‍
......ടാക്സി ഓട്ടോ ഡ്രൈവര്‍ മാരായിരുന്നു അടുത്തത്..... എവിടെ പോകണം.......... എല്ലാ കാഴ്ചയും കാണിച്ചു തരാം......... 400രൂപ ..... ഹിന്ദിയിലും മുറി ഇംഗ്ലീഷിലും അവരുടെ നാടന്‍ കാന്‍വാസിംഗ് ...
                വെയിറ്റിംഗ്  റൂം പൂട്ടിയിട്ടീരിക്കുകയായിരുന്നു സ്റ്റേഷന്‍ മാസ്റ്ററോട് ചോദിച്ചപ്പോള്‍ ചെറിയൊരു ഇന്റര്‍വ്യു . കേരളത്തില്‍ നിന്നാണെന്ന് പറഞ്ഞപ്പോള്‍ താക്കോല്‍ തന്നു കൂടെ ഒരുപദേശവും മുറി വൃത്തികേടാക്കാതിരിക്കാനാണ് ലോക്കു  ചെയ്തു വച്ചത് കുളിയും വിശ്രമവും കഴിഞ്ഞു ലോക്കു ചെയ്തു താക്കോല്‍ തിരിച്ചേല്പിക്കണമെന്ന്  ...ആയിക്കോട്ടെ
                എന്റെ കുളി കഴിയുന്നത്‌ വരെ ജനലരികില്‍ നിന്ന ഓട്ടോക്കരനോട് 'ആപ് കാ  നാം ക്യാ ഹെ"    എന്ന് ചോദിച്ചു........... പുകയില സ്പ്രേ ഓടു കൂടി "രാകേഷ മിശ്ര" പിന്നെ "സോറി സാബ്‌" ഭാഗ്യം കുങ്ങ്ഫൂ എന്നല്ലാത്തത്  ........ ഞാന്‍ മുഖം തുടച്ചു കൊണ്ട് പറഞ്ഞു
                ഖജുരാഹോ ക്ഷേത്രത്തിലേക്ക്  നൂറു രൂപ പറഞ്ഞത് അമ്പതു രൂപയില്‍ ക്ലോസ് ചെയ്തു .....
         
  റെയില്‍വേ സ്റ്റേഷനില്‍ നിന്നും  ഏഴു കിലോമീറ്റെര ആണ് ഖജുരഹോയിലേക്ക്.. ക്ഷേത്രത്തില്‍  എന്റെ കൂട്ടുകാരന്‍ എന്നെ കത്ത് നില്കുന്നുന്ടെന്നു ഞാനയാള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു
                ഫേസ് ബുക്ക്‌ വഴിയാണ് ഞാനവനെ പരിചയപ്പെടുന്നത് അവന്റെ പേരും ഫേസ് ബുക്കില്‍ ഖജുരാഹോ എന്ന് തന്നെയാണ് ശരിക്കുള്ള പേര് പുഷ്പേന്ദ്ര
.ഖജുരാഹോ.ക്ഷേത്രത്തിനു മുന്നില്‍ക്കൂടിയുള്ള റോഡ്‌ ആര്‍ക്കിയോളജി വകുപ്പ് അടച്ചതിനെ തുടര്‍ന്ന് നടന്നു വരുന്ന സമരത്തിന്റെ പ്രകടനത്തിനിടയിലൂടെ നാടകീയമായിട്ടായിരുന്നു  അവന്‍ കടന്നു വന്നത് കെട്ടിപ്പിടിച്ച് അവനവന്റെ സന്തോഷം  പ്രകടിപ്പിച്ചു .. ഇതിനു മുന്‍പ് ഫോട്ടോ കണ്ടും ചാറ്റ് ചെയ്തും ഉള്ള  പരിചയം മാത്രമേ ഞങ്ങള്‍ക്കുള്ളൂ എന്നത് ആ അടുപ്പത്തിന്റെ ഊഷ്മളതയില്‍ എനിക്ക് അത്ഭുതമായി തോന്നി
                ആകെ എണ്‍പത്തി അഞ്ചു ക്ഷേത്രങ്ങള്‍ ഖജുരാഹോയില്‍ ഉണ്ടായിരുന്നുവത്രേ ഇന്ന് ഇര്പതി അഞ്ചു എണ്ണം കണ്ടെത്തി സംരക്ഷിക്കപ്പെട്ടിട്ടുണ്ട് വിക്ടോറിയക്ക് കുറച്ചു ഹിന്ദി അറിയാം അവള്‍ അത് വച്ച് പുഷ്പേന്ദ്രയോട് സംസാരിക്കുന്നു  പിന്നീടെനിക്കായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിതരുന്നു. സംരക്ഷിക്കപ്പെട്ടതില്‍ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയം വെസ്റ്റേണ്‍ ഗ്രൂപ്പ്‌ ഓഫ് ടെംപിള്‍സ് എന്നറിയപ്പെടുന്ന സമുച്ചയമാണ്‌ ആറു ക്ഷേത്രങ്ങളാണ് ഇവിടെ ഉള്ളത് പത്തു രൂപയാണ് എന്‍ട്രി ഫീസ്‌ വിദേശികള്‍ക്ക് ഇരുന്നൂട്റ്റന്പതും ..
             
 കല്ല് പാകിയ നടവഴികളിലൂടെ നടക്കുമ്പോള്‍ പുഷ്പേന്ദ്ര അവന്റെ ഹിന്ദി ചുവയുള്ള ഇന്ഗ്ലീഷില്‍ ഒരു ചോദ്യം എങ്ങനെയാണു ഈ ക്ഷേത്രത്തെ കുറിച്ച് അറിഞ്ഞത് ?
                എവിടെ നിന്നായിരുന്നു ..പണ്ട് ഏതോ ബാലമാസികയില്‍ കല്ലില്‍ പണിത ഈ കവിതയെ കുറിച്ച് വായിച്ചതാണ് ആദ്യത്തെ ഓര്‍മ ബ്ലാക്ക്‌ ആന്‍ഡ്‌ വയ്യിറ്റ് ചിത്രത്തിലെ ശില്പംഗള്‍ എന്നെ അത്രയേറെ ആകര്‍ഷിച്ചിരുന്നു 

                ക്യാമറയ്ക്കും കണ്ണിനും  പിന്നീട് വിശ്രമമുണ്ടായിരുന്നില്ല പുഷ്പേന്ദ്ര ഒരു പ്രൊഫഷനല്‍ ഗൈഡായിമാറി കാഴ്ചകളെകുറിച്ച് പറഞ്ഞു തരാന്‍ തുടങ്ങി .....ആയിരത്തിലധികം വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ച നമ്മുടെ പൂര്‍വികരുടെ അസാമാന്യ ഭാവനയ്ക്കും കരവിരുതിനും മുന്നില്‍ ഞാന്‍ ചിലപ്പോള്‍ മതിമറന്നു പോകുന്നു ..ഒന്പതാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനുമിടയില്‍ ചന്ദേല രാജാക്കന്മാരായിരുന്നു  ക്ഷേത്രനിര്‍മാണത്തിനു നേതൃത്വം കൊടുത്തത് .

                പേരിനുമുണ്ടൊരു ചരിത്രം .പണ്ട് ചന്ദേല രാജാക്കന്മാരുടെ കാലത്ത് ഖജൂര്‍ എന്ന പേരുള്ള പനകള്‍ ഇവിടെ ധാരാളമായി ഉണ്ടായിരുന്നുവത്രേ അതില്‍ നിന്നാണ് ഖജുരാഹോ എന്ന പേര് ഈ പ്രദേശത്തിന് ലഭിച്ചത് (നമ്മുടെ കേരളത്തിന്‌ കേരളമെന്ന പേര് ലഭിച്ചത് പോലെ ) പിന്നീട് അജ്ഞാതമായ എന്തോ കാരണങ്ങളാല്‍ വിരലിലെന്നാനാവുന്നവ മാത്രമായി അത് ചുരുങ്ങി .
               പതിനൊന്നാം നൂറ്റാണ്ടില്‍ മുഹമ്മദ്‌ ഗസ്നി യുടെ ആക്രമണകാലം വരെ ചന്ദേല രാജാക്കന്മാര്‍ ഇവിടെ ശക്തമായ ഭരണകര്‍ത്താക്കളായിരുന്നു ഗസ്നിയുടെ സമകാലീനനായ അല്‍ ബിരുണി ഇതിനെ കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട് പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഇബന്‍ ബത്തൂത്തയും ഒരു മൈല്‍ നീളമുള്ള തടാകത്തെയും അരികിലായി മുസ്ലിംകളാല്‍ തകര്‍ക്കപ്പെട്ട ശില്പങ്ങള്‍ നിറഞ്ഞ ക്ഷേത്രങ്ങളെ കുറിച്ചും രേഖപ്പെടുത്തിയിട്ടുണ്ട് .
                ഹിന്ദു മതത്തിന്റെ പുനരുദ്ധാന കലഖട്ടമായ ഒന്‍പതും പത്തും നൂറ്റാണ്ടുകളിലാണ്  ഏറ്റവും കൂടുതല്‍ ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടത് .രാജാക്കന്മാരുടെ പതനത്തോടെ വിസ്മൃതമായി നൂറ്റാണ്ടുകള്‍ കൊടും കാടിനകത്തു കിടക്കാനായിരുന്നു ഈ മനോഹര നിര്‍മ്മിതികളുടെ വിധി . 1838 ല്‍ ടി എസ് ബെര്‍ട്ട് എന്ന ബ്രിട്ടിഷ് എഞ്ചിനീയര്‍ ഇവിടെ എത്തുന്നതോടെ ഖജുരഹോയുടെ ചരിത്രം വീണ്ടുമാരംഭിക്കുന്നു . അത്ഭുതകരമായ ഈ ക്ഷേത്ര നിര്‍മ്മിതിയെ കുറിച്ച് അദ്ദേഹം അധികാരികള്‍ക്ക് അറിവ് നല്‍കി ഇന്ന് ലോക പൈതൃക പട്ടികയിലിടം നേടിയ ഈ ക്ഷേത്ര സമുച്ചയങ്ങള്‍ സൌന്ദര്യാസ്വാദകരുടേയും ചരിത്രാന്വേഷകരുടെയും  ഇഷ്ടകേന്ദ്രമായി മാറി. അതിനാല്‍ തന്നെ റെയില്‍വേ സ്റ്റേഷന്‍,എയര്‍പോര്‍ട്ട് ബസ്സ് സ്റ്റാന്റ് നക്ഷത്ര ഹോട്ടലുകള്‍  എന്നിവയെല്ലാമുള്ള നഗരപ്രതീതി ഉള്ള ഒരു ഗ്രാമമായി മാറി ഖജുരാഹോ
                ബാലസൂര്യനു ബാലിശമായ ചൂടയിരുന്നില്ല ഉണ്ടായിരുന്നത് ഒരു തുള്ളി പോലും വിയര്‍ക്കാത്ത ഉഗ്ര താപം ..
                പ്രദക്ഷിണ വഴിയില്‍ ആദ്യത്തെത് ലക്ഷ്മീ ക്ഷേത്രമായിരുന്നു ഗ്രനൈറ്റിലും സാന്‍ഡസ്ടോനിലും പണിതതാണിവ പടിഞ്ഞാറേക്ക്‌ ദര്‍ശനം കിട്ടുന്ന വിധത്തിലാണ് എല്ലാ ക്ഷ്ത്രങ്ങളുടെയും നിര്‍മ്മിതി .തൊട്ടടുത്താണ് വരാഹക്ഷേത്രം  രണ്ടര മീറ്റര്‍ നീളവും ഒന്നര മീറ്റര്‍ ഉയരവുമുള്ള നിറയെ കൊത്തുപണി ചെയ്ത കൂറ്റന്‍ വരാഹ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിലുള്ളത്  900നും 925നും ഇടയിലായിരുന്നുവത്രേ നിര്‍മിക്കപ്പെട്ടത്













 കല്ലില്‍ കൊത്തിയെടുത്ത കൂറ്റന്‍ തൂണുകള്‍ക്കു മുകളില്‍ താമര പൂക്കള്‍ കൊത്തിയ മേല്‍ക്കൂര .........  ആയിരത്തിലധികം വര്ഷം മുന്‍പ് കൊത്തിയെടുത്തത്



..............അവിശ്വസനീയത്തിന്റെ പാരമ്യത്തിലാണ് വിക്ടോറിയ ....ഞാനും.......... 
                കാന്താരിയ മഹാദേവ ക്ഷേത്രവും ജഗദാമ്പി ക്ഷേത്രവുമാണ് കൂട്ടത്തില്‍ ഏറ്റവും വലുത് ശില്പാലംകൃതമായ ഭിത്തികള്‍ കാലവും കാലത്തിന്റെ കൈത്തെറ്റ് പോലുള്ള ആക്രമകരികളുമേല്പിച്ച പോറലു കല്‍ക്കുമിടയിലും തലയെടുപ്പോടെ നില്‍കുന്ന ക്ഷേത്രത്തില്‍ ഇന്ന് പൂജകളൊന്നും നടക്കുന്നില്ല .
              ഇവിടെ പടുകൂറ്റനൊരു ശിലാഫലകത്തില്‍ വളരെ വടിവൊത്ത അക്ഷരത്തില്‍ എന്തോ എഴുതി വെച്ചിട്ടുണ്ട് ഇന്ന് വരെ ആര്‍ക്കും പിടികൊടുക്കാത്ത ഈ മനോഹര ലിപികള്‍ എന്തയിര്യ്ക്കം സൂചിപ്പിക്കുന്നത് അക്ഷരങ്ങളോ അക്കങ്ങളോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത ആ നിഗൂടതയ്ക്ക് മുന്നില്‍ നിസ്സഹായനായി ഞാന്‍ നിന്നു . എന്തായാലും ആയിരത്താണ്ട് മുന്‍പ് ഇത്രയേറെ പുഷ്കലമായ ഒരു ഭാഷ നമ്മുടെ ആ പൂര്വികര്‍ക്കുണ്ടായിരുന്നു എന്നതും അധിനി വേശത്തിന്റെ യും പാലായനത്തിന്റെയും നാളുകളില്‍ നമുക്കത് അന്ന്യമായി എന്നതു എനിക്കു അഭിമാനത്തോടൊപ്പം ദുഖവുമുണ്ടാക്കി. 
                ക്ഷേത്രത്തിനകത്ത് തൂണുകളിലെ പല ശില്പങ്ങളും കാണാനില്ല.. പുഷ്പെന്ദ്രയുടെ അഭിപ്രായത്തില്‍ നൂറ്റാണ്ടുകളുടെ വിസ്മ്ര്തിക്കൊടുവില്‍ പുറം ലോകത്തിന്റെ അറിവിലെക്കെത്തിയ ക്ഷേത്രത്തിലെ പല ഇളകുന്ന മുതലുകളും ചിലര്‍ ഇളക്കി കൊണ്ട് പോയത്രേ   അവരുടെ സ്വകാര്യ ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനായി ....അമൂല്യമായ ഒട്ടനവധി ശില്പങ്ങള്‍ ഇപ്രകാരം നഷ്ടപ്പെട്ടിട്ടുണ്ടെന്നു അവയെ ഉറപ്പിച്ചു നിര്‍ത്തിയ പോഴികളും വിടവുകളും നിശബ്ദമായി പറയുന്നു
                ഖജുരഹോയെ കുറിച്ച് ആദ്യ കാലങ്ങളില്‍ ഞാന്‍ കേട്ട കഥകളില്‍ രതി ശില്പങ്ങളെ കുറിച്ചുള്ള വര്‍ണനകള്‍ ഉണ്ടായിരുന്നു പച്ചയായ രതി.....എന്റെ കൂട്ടുകാരന് ചമ്മലോട്ടുമുണ്ടയിരുന്നില്ല അവന്‍ എത്രയോ വട്ടം കണ്ടിരിക്കുന്നു ഇത് . പക്ഷെ ഞങ്ങളങ്ങനെയാണോ .. ചിലതൊക്കെ നോക്കാനും പറ്റില്ല നോക്കതിരിക്കാനും പറ്റില്ല ... എങ്ങനെ യായിരിക്കും ഈ ശില്‍പങ്ങളുടെ നിര്‍മാണം ആരുടെയൊക്കെ ഭാവനയയിരിക്കും ......ഒന്ന് സങ്കല്പിക്കുക രതിസാഗരത്തില്‍ ആറാടി നില്‍കുന്ന രണ്ടു പേര്‍ അത് കണ്ടു നാണത്താല്‍  മുഖം തിരിച്ചു നില്‍കുന്ന ഒരാന...! ആനയുടെ മുഖത്തെ ലജ്ജ ...!!! ഞാന്‍ അത്ഭുതത്തോടെ നില്‍കുമ്പോള്‍ പുഷ്പേന്ദ്ര ശില്പങ്ങളെ കുറിച്ച് വചലനവന്‍ തുടങ്ങി 

                രതി ശില്പങ്ങള്‍ക്ക് പല വ്യാഖ്യാനങ്ങളും നല്‍കപ്പെട്ടിട്ടുണ്ട് .സന്ദര്‍ശകരുടെ കണ്ണുകളെ പിടിച്ചു നിര്‍ത്തുന്ന ഇവ കാമസൂത്രത്തിലെ വിവിധ ക്രീഡകളെ പ്രതിനിധീകരിക്കുന്നു എന്നാണ് അവയിലൊന്ന് .ആത്മീയത മോക്ഷമാര്‍ഗമായി കണ്ട് കൂടുതല്‍ ജനങ്ങള്‍ ബ്രഹ്മ  ചര്യത്തിലേക്ക് മാറിയത് പ്രതുല്‍പാദന നിരക്കിനെ ബാധിക്കുന്നതായി മനസ്സിലാക്കിയ രാജാക്കന്മാര്‍ ഭക്തിക്കും രതിക്കും  തുല്ല്യ പ്രാധാന്യം നല്‍കാനായിരുന്നുവത്രേ ഈ രതി ശില്പങ്ങള്‍ കൊത്തി വെച്ചത്  ...എന്തായിരുന്നാലും അംഗ ലാവണ്യവും ഭാവ തീവ്രതയും നിറഞ്ഞ ഈ രതി ശില്പങ്ങള്‍ ഒരു ഫ്ലാഷ് മെമ്മറിയും എന്റെ മനസ്സും നിറച്ചിരുന്നു .
                വ്യാളിയുമുണ്ട് കൂട്ടത്തില്‍ എന്റെ കൂട്ടുകാരന്റെ അതിശയോക്തി കലര്‍ന്ന വിവരണം  അത്തരത്തിലുള്ള ജീവികള്‍ അന്നുണ്ടയിരിക്കമെന്നയിരുന്നു വേറിട്ട ഒരു ശില്‍പം ചൂണ്ടി ക്കാണിച്ചു അവന്‍ ഒരു ഒട്ടകതിന്റെതയിരുന്നു അത് ,ആ കാല ഘട്ടത്തില്‍  ഒട്ടകം അവിടെ ഉണ്ടായിരുന്നില്ലത്രേ അത് കൊണ്ടയിരിക്കാം അതിന്റെ കാലുകള്‍ അനയുടെതിന് സമാനമായിട്ടാണ് കൊത്തി വെച്ചിരിക്കുന്നത് .
                വെയിലിനു ചൂട് കൂടി ക്കൊണ്ടിരിക്കുകയാണ്‌ .വിക്ടോറിയ ശരിക്കും തളര്‍ന്നു .ഇന്നലെ രാത്രി ട്രെയിനിന്റെ ജനറല്‍ കമ്പര്‍ത്മെന്റില്‍ ഇരിപ്പിടം കിട്ടിയെങ്കിലും അവള്കുറങ്ങാന്‍ പറ്റിയില്ല..... ചിത്രഗുപ്തന്റെ ക്ഷേത്ര വരാന്തയില്‍ കൊണ്ട് വന്ന വെള്ളവും കുടിച്ചു അവളൊന്നു വിശ്രമിച്ചു
                ..കൂട്ടുകാരന്റെ ഹിന്ദി ഞാന്‍ പഠിച്ചോ?.. അവന്‍ പറയുന്നതെല്ലാം എനിക്കിപ്പോ മനസ്സിലാവുന്നുണ്ട് .
             
പുറത്തു മഹുവ മരത്തിന്റെ ചുവട്ടില്‍ ഞാനും അവനുമിരുന്നു ....മഹുവ... ഇതെവിടെയോ കേട്ടിട്ടുണ്ട് റോഡരികിലെ എണ്ണിയാല്‍ തീരാത്ത മരങ്ങള്‍ മുഴുവന്‍ ഇത് തന്നെയാണ് ഓര്‍മയില്‍ പരതിക്കിട്ടാത്ത ഉത്തരം തന്നതും അവന്‍ തന്നെയാണ്. മഹുവ മദ്യുണ്ടാക്കാന്‍ ഉപയോഗിക്കുമാത്രേ .... നമ്മുടെ നാട്ടില്‍ കള്ളുഷാപ്പ്  പോലെ  മഹുവഷാപ്പ് ....രാവിലെ ഇതിന്റെ പൂക്കള്‍ ശേഖരിക്കാന്‍ ആള്‍ക്കാരുടെ തിരക്കയിരിക്കുമത്രേ ..ഈ പൂക്കള്‍ വാറ്റി യാണ് മഹുവാ മദ്യമുണ്ടാക്കുന്നത്.... തിരിച്ചു വരുമ്പോള്‍ ഒരു ചെറിയ കുപ്പി മഹുവ എന്റെ ബാഗില്‍ സ്ഥാനം പിടിച്ചിരുന്നു....പ്രായമേറിയ മറ്റൊരു 
വൃക്ഷവുമുണ്ടായിരുന്നു അരികില്‍ നൂറ്റാണ്ടുകള്‍ പിന്നിട്ട ആ മരത്തിന്റെ കുറച്ചു വിത്തുകള്‍ ഞാന്‍ ശേഖരിച്ചു  നമ്മുടെ നാടിന്‍റെ പച്ചപ്പില്‍ അത് വളരുന്നതും എന്റെ ഖജുരാഹോ സന്ദര്‍ശനത്തിന്റെ ഓര്‍മ്മകള്‍ അതിന്റെ തണലില്‍ ഞാന്‍ അയ വിറ ക്കുനതും സ്വപ്നം കണ്ടു കൊണ്ട് ...

             



  എന്റെ സംശയങ്ങള്‍ തീരുന്നേയില്ല മുപ്പതു മീറ്ററിലധികം ഉയരവും ടണ്‍ കണക്കിന് ഭാരവുമുള്ള ഈ കെട്ടിടങ്ങള്‍ എങ്ങനെയായിരിക്കാം നിര്‍മ്മിച്ചത്‌ .?..  നാലു കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ക്ഷേത്രത്തിന്റെ ഉദ്ഖനനത്തില്‍ നിന്നാണ് ആ രഹസ്യം അനാവരണം ചെയ്യപ്പെട്ടത് അടിത്തറ പനിതത്തിനു ശേഷം ചുറ്റിലും മണ്ണ് നിറയ്ക്കു മത്രേ അതിനുമുകളില്‍ വീണ്ടും പണിയും വീണ്ടും മണ്ണ് നിറയ്ക്കും കൂറ്റന്‍ കല്ലുകള്‍ ആനയും മനുഷ്യരും ചേര്‍ന്ന് ഇതിനു മുകളിലേക്ക് വലിച്ചു കയറ്റും .ഒടുവില്‍ ക്ഷേത്ര മകുടം കൂടി ഉറപ്പിക്കുന്നതോടെ ഇതിനെ പൊതിഞ്ഞ മണ്ണ് നീക്കം ചെയ്യും മണ്ണിനടിയില്‍ നിന്ന് ക്ഷേത്രം വീണ്ടെടുക്കപ്പെടും....!  അത്ഭുതകരമായ മറ്റൊന്ന് കല്ലുകള്‍ക്കിടയില്‍ വിടവുകളോന്നും ദൃശ്യമല്ലെന്നതാണ് അത്ര കണിശമായി അവ ചേര്‍ത്തു വച്ചിരിക്കുന്നു 
                ഞാനാദ്യമേ പറഞ്ഞല്ലോ ഞങ്ങളവിടെ എത്തിയത് ഒരു ഹര്‍ത്താല്‍ ദിവസമായിരുന്നുവെന്ന്.. അതിനാല്‍ തന്നെ ഭക്ഷണം ...?കാര്യം പുഷ്പെന്ദ്രയെ അറിയിച്ചപ്പോള്‍ പെട്ടന്ന് മറുപടിയും വന്നു സമരം കാരണം ഹോട്ടലോന്നും തുറക്കില്ല ഭക്ഷണം ഞാനെന്റെ വീട്ടില്‍ തയ്യാറാക്കിയിട്ടുണ്ട് .നടക്കേണ്ട ദൂരം മാത്രമേ ഉള്ളൂ ....ഇനി ഒരു ക്ഷേത്രവും കൂടി കണ്ടിട്ടാവാം അത് .
              മതന്ഗെശ്വര ക്ഷേത്രത്തിലേക്കുള്ള വഴിയിലായിരുന്നു ഭൈരവ പ്രതിമ ഉള്ളത് 
വെസ്റ്റേണ്‍ ഗ്രൂപ്പ്‌ ഓഫ് റെമ്പ്ള്‍സിന്റെ മതില്കെട്ടിനരികിലായിട്ടാണ്  മതന്ഗെശ്വര ക്ഷേത്രം. ഇന്ന് പൂജകളും ചടങ്ങുകളും നടക്കുന്ന ഏക ക്ഷേത്രമാണിത്900ത്തിനും  925 നുമിടയിലായി  പണിത ഈ ക്ഷേത്രത്തില്‍ കൂറ്റന്‍  ശിവലിംഗ മുണ്ട് പതിനെട്ടടി ഉയരവും ക്ഷേത്രത്തിനകം പൂര്‍ണമായും നിറഞ്ഞ പതിനെട്ടടി 
വ്യാസമുള്ള ഗൌരി പാതയും ഉള്ള ഈ ശിവലിംഗം മഹാ ശിവരാത്രി ദിവസം നിറയെ ചന്ദനം പൂശി പുഷ്പാലം കൃതമാക്കുമ ത്രേ ക്ഷേത്രത്തിനകത്തെ പൂജാരി കുങ്കുമവും പുഷ്പങ്ങളും തീര്‍ഥവും പ്രസാദമായി തന്നു


              ആദ്യം പൂരി ഉരുളക്കിയ്ഴങ്ങു കറിയും സലാഡും  പിന്നെ ചപ്പാത്തി അവന്റെ അമ്മയും അനിയത്തിയും മത്സരിച്ചു വിലംബിതന്ന ആ സ്നേഹത്തിനു എങ്ങനെയാണീശ്വരാ നന്ദി പറയുക .വിക്ടോറിയയും അടുക്കളയില്‍ ചപ്പാത്തി ചുടാന്‍ കയറി എന്റെ വീട്ടില്‍ നിന്നും രണ്ടായിരം കിലോമീറ്റര്‍ അകലെ ഫേസ് ബുക്കില്‍ പരിചയപ്പെട്ട കൂട്ടുകാരന്‍ അവന്റെ ചെറിയ വീട് പൂര്‍ണമായും പിടി തരാത്ത  ഭാഷ.... പക്ഷെ സ്നേഹത്തിനും സൌഹൃദത്തിനും അകലങ്ങളെയും അതിര്‍ത്തികളേയും പരിമിതികളെയും അലിയിച്ചു കളയാനുള്ള അപര ശക്തി ഞാനനുഭവിക്കുകയായിരുന്നു...
                ആ കുടുമ്പത്തിന്റെ സുരക്ഷിതത്വത്തില്‍ വിക്ടോറിയയെ ഏല്പിച്ചു ഞങ്ങള്‍ ബസ്സ്‌ സ്റ്റാന്റ്ലേക്കിറങ്ങി .തിരിച്ചു പോരാനുള്ള ടിക്കറ്റ്‌ റിസര്‍വേഷന്‍ കിട്ടുമോ എന്നന്വേഷിക്കനായിരുന്നു നിരാശയായിരുന്നു ഫലം ...
                ഉച്ചസൂര്യന്‍ എന്റെ അസ്ഥികളെ വരെ പൊള്ളിക്കാന്‍ തുടങ്ങിയിരുന്നു  നാടിന്‍റെ നന്മ പോലെ വഴിയോരങ്ങളില്‍ വലിയ മണ്‍കലങ്ങളില്‍ നിറച്ച വെള്ളം എത്ര കുടിച്ചിട്ടും എനിക്ക് മതിയായില്ല . ചെറിയ ടൌണില്‍ സമരത്തിന്റെ പ്രസംഗം നടക്കുന്നു .നമ്മുടെ നാട്ടിലെത് പോലെ അല്ല സംസാരിക്കാന്‍ ബഹു മടിയന്മാരായ നേതാക്കള്‍ ഇനി നിങ്ങള്‍ പറ നിങ്ങള്‍ പറ എന്ന് പറഞ്ഞു മൈക്ക് കൈ മാറുന്നത് എനിക്ക് ചിരിക്കാന്‍ വക നല്‍കി .
               വീട്ടിലെത്തുബോഴേക്കും വിക്ടോറിയ പാചകവും കഴിഞ്ഞു ഉറക്കത്തിലായിരുന്നു ... വൈകീട്ട് പതിനാറു പേര്‍ക്ക് സഞ്ചരിക്കാന്‍ പറ്റുന്ന ഓട്ടോ റിക്ഷയില്‍ .... (ഏയ്‌ അത്ര വലുതൊന്നുമല്ല സാധാരണ ഓട്ടോറിക്ഷ .... അതാണവിടത്തെ ഷെയര്‍ ഓട്ടോ ) റെയില്‍വേ സ്റ്റേഷനിലേക്ക്  ജാന്‍സി യിലേക്ക് സീറ്റ് കിട്ടിയിരുന്നു കൂടെയിരുന്ന ഖജുരാഹോ ചേച്ചിയും വിക്ടോറിയ യും തമ്മില്‍ സംസാരിക്കുന്നതും കേട്ട് ഞാന്‍ നന്നായുറങ്ങി .. ട്രെയിനിറങ്ങുമ്പോള്‍ ആ ചേച്ചി തന്ന യാത്ര മംഗളങ്ങളുടെ ഊഷ്മളതയും സ്നേഹവും ഈ യാത്രയെ പൂര്‍ണതയിലെ ത്തിച്ചിരുന്നു .........................